പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ബീഹാർ സ്വദേശിയായ സുനിലിനെ (26) ആർമി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഒരു പാകിസ്ഥാൻ സ്ത്രീയുമായി സുനിൽ നടത്തിയ വാട്ട്സ്ആപ്പ് ചാറ്റ് പരിശോധിച്ചതിൽ നിന്നാണ് ആർമി ഉദ്യോഗസ്ഥർക്ക് ഈ വിവരം ലഭിച്ചത്. സൈനിക മേഖലയെക്കുറിച്ച് സുനിൽ അവർക്ക് ചില വിവരങ്ങൾ നൽകിയതായും പാക് സ്ത്രീ അദ്ദേഹത്തിന് പണം നൽകിയതായും അന്വേഷണത്തിൽ വ്യക്തമായി.
സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ സൈബർ വിഭാഗം വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. പാകിസ്ഥാൻ പൗരന്മാരുമായുള്ള വാട്ട്സ്ആപ്പ് ചാറ്റുകളും നിരീക്ഷണത്തിലായിരുന്നു. ഈ അന്വേഷണത്തിന് ശേഷമാണ് സുനിലിന്റെ വാട്ട്സ്ആപ്പ് ചാറ്റുകൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതിനെത്തുടർന്ന് സൈനിക ഉദ്യോഗസ്ഥർ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു.