സ്ത്രീകൾക്ക് പകുതിവിലയ്ക്ക് ഇരുചക്രവാഹനം

ഇടുക്കി സ്വദേശി തട്ടിയത് 400 കോടി


 

സ്ത്രീകൾക്ക് പകുതിവിലയ്ക്ക് ഇരുചക്രവാഹനം വാഗ്ദാനംചെ യ്‌ത് ഇടുക്കി സ്വദേശി 400 കോടി യോളം രൂപ തട്ടിയതായി പൊലീ സിൻ്റെ റിപ്പോർട്ട്. കളമശേരിയിൽ ഓഫീസുള്ള പ്രൊഫഷണൽ സർവീസസ് ഇന്നൊവേഷൻസ് സ്ഥാപനത്തിന്റെ ഉടമ ഇടുക്കി സ്വദേശി അനന്തുകൃഷ്ണ‌നാണ് തട്ടിപ്പ് നടത്തിയത്. ഇയാളുടെ മൂ ന്നുകോടിയോളം രൂപയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. മൂവാറ്റുപുഴ പൊലീ സിൻ്റെ അന്വേഷണ റിപ്പോർട്ട് ഡി ജിപിക്ക് കൈമാറി. മൂവാറ്റുപുഴ സ്വദേശിനി മുഖ്യമന്ത്രിയുടെ ഓഫീ സിൽ നൽകിയ പരാതിയിലായി രുന്നു അന്വേഷണം.

 

കഴിഞ്ഞ ലോക്സഭാ തെര ഞെഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെപി നേതാക്കളുടെ നേതൃത്വ ത്തിൽ ഇരുചക്രവാഹനങ്ങൾ സൗജന്യനിരക്കിൽ നൽകുന്ന പദ്ധതിയുടെ ചുവടുപിടിച്ചാണ് തട്ടിപ്പ് നടന്നത്. വിമൻ ഓൺ വി ൽസ് എന്നുപേരിട്ടാണ് പദ്ധതിയി ലേക്ക് പണം സമാഹരിച്ചത്. രാ ജ്യത്തെ എൻജിഒകളുടെ കൂട്ടായ്മ എന്ന് അവകാശപ്പെടുന്ന നാഷ ണൽ എൻജിഒ കോൺഫെഡറേ ഷൻ്റെ ദേശീയ കോ-ഓർഡിനേ റ്ററെന്നാണ് അനന്തുകൃഷ്ണൻപറഞ്ഞിരുന്നത്. കോൺഫെഡ് റേഷന്റെ ഫണ്ട് വിനിയോഗിക്കാ നുള്ള അധികാരം ഉണ്ടെന്നും അവകാശപ്പെട്ടിരുന്നു.

 

50,000 രൂപ നൽകുന്നവർക്ക് ഒരുലക്ഷം രൂപയുടെ സ്കൂ‌ട്ടർ ലഭി ക്കുമെന്നായിരുന്നു വാഗ്ദാനം. ആദ്യഘട്ടത്തിൽ പണമടച്ച കുറ ച്ചുപേർക്ക് വാഹനം നൽകി. ഇത് വിശ്വാസ്യത നൽകി. പിന്നീട് പണ മടച്ച നൂറുകണക്കിന് യുവതികൾ ക്ക് സ്‌കൂട്ടർ ലഭിച്ചില്ല. അടച്ച പണവും നഷ്‌ടമായി. പണം കൈപ്പറ്റിയിരുന്നഎച്ച്ഡിഎഫ്സി ബാങ്കിന്റെ ഇയ്യാ ട്ടിൽമുക്ക് ശാഖയിൽ അനന്തകൃഷ് ണൻ ആരംഭിച്ച രണ്ട് അക്കൗണ്ടു കൾ പൊലീസ് മരവിപ്പിച്ചു. അന ന്തുകൃഷ്‌ണന്റെ ഉടമസ്ഥതയിലു ള്ള സോഷ്യൽബി വെൻചേഴ്സ്, പ്രൊഫഷണൽ സർവീസസ് ഇന്നൊവേഷൻസ് എന്നീ സ്ഥാപ നങ്ങളുടെ പേരിലാണ് അക്കൗ ണ്ട്. 400 കോടിയോളം രൂപയുടെ ഇടപാട് അക്കൗണ്ടുകളിലൂടെ നട ന്നതായി കണ്ടെത്തി.

 

അനന്തുകൃഷ്ണ‌ൻ കോ- ഓർ ഡിനേറ്ററാണെന്ന് അവകാശപ്പെ ടുന്ന നാഷണൽ എൻജിഒ കോ ൺഫെഡറേഷന്റെ വെബ്സൈ റ്റിൽ ബിജെപി നേതാക്കൾ സം ഘടിപ്പിച്ച വാഹനവിതരണ പരി പാടിയുടെ ചിത്രങ്ങളും മാധ്യമവാ ർത്തകളും നൽകിയിട്ടുണ്ട്.